കർക്കിടക പെയിത്ത് കഴിഞ്ഞു
ചിങ്ങ പുലരി വിടരുമ്പോൾ മലയാള
മണ്ണിൽ ഉത്സവ കൊടിയേറ്റം
മണ്ണിൽ ചിങ്ങ പൂക്കൾ പുഞ്ചിരി തൂകും
വണ്ടുകൾ മൂളിപ്പാട്ടുകൾ പാടും
തുമ്പി പെണ്ണാൽ നിർത്തം വയ്ക്കും
കള്ള കര്കിടകത്തെ യാത്രയായാക്കി
പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ
മലയാള കര ഒരുങ്ങും
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്.മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
പൂക്കളം ഇട്ടു ഞാൻ കാത്തിരുന്നു
തിരുവോണത്തപ്പനെ വരവേൽക്കാൻ
അത്തം നാൾ മുതൽ കാത്തിരുന്നു....
പത്താം നാൾ നിന്റെ ഉദയത്തിനായി .....
Comments
Post a Comment